News - 2024

അമേരിക്കയിലെ വെടിവെയ്പ്പ്: മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ

സ്വന്തം ലേഖകന്‍ 05-08-2019 - Monday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്‌സാസ്, ഒഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അവരുടെയെല്ലാം കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ വിശ്വാസിസമൂഹത്തോട് മാര്‍പാപ്പ ആവശ്യപ്പെട്ടു.

ഇരുപത്തിനാലു മണിക്കൂറിനിടെ അമേരിക്കയിലുണ്ടായ വെടിവയ്പു സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ടെക്‌സസ് സംസ്ഥാനത്തെ എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ഇരുപത്തൊന്നുകാരന്‍ യന്ത്ര ത്തോക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച അര്‍ധരാത്രി ഒഹിയോ സംസ്ഥാനത്തെ ഡേയ്റ്റണില്‍ ഒരു മണിക്കായിരുന്നു രണ്ടാമത്തെ വെടിവയ്പ്. അക്രമി അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. 16 പേര്‍ക്കു പരിക്കേറ്റു.


Related Articles »