Meditation. - April 2024
നമ്മുടെ ജീവിതത്തിലെ, നമുക്ക് യാതൊരു ബന്ധവുമില്ലാത്ത കുരിശുകൾ
സ്വന്തം ലേഖകന്‍ 05-04-2016 - Tuesday
"അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടു വരാന്‍ നിര്‍ബന്ധിച്ചു" (ലൂക്കാ 23 :26).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 5
കിറേനക്കാരനായ ശിമയോൻ, തീർച്ചയായും യേശുവിന്റെ കുരിശു ചുമക്കുവാൻ ആഗ്രഹിച്ചിരുന്നില്ല. അവൻ അത് ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. എന്നിരിന്നാലും ആ കുരിശിന്റെ ഭാരത്താൽ യേശു തളർന്നപ്പോൾ, ശിമയോൻ തന്റെ തോൾ കൊടുത്ത് യേശുവിനെ സഹായിച്ചു. യേശുവിനൊപ്പം കുരിശും ചുമന്നു കൊണ്ട് അവനും നടന്നു നീങ്ങി. മാതാവായ മറിയത്തെക്കാളും യോഹന്നാനെക്കാളും യേശുവിനോട് വളരെ ചേർന്ന് നിന്നാണ് ശിമയോനും നടന്നു നീങ്ങിയത്.
യേശുവിന്‍റെ സമീപത്തുണ്ടായിരിന്ന യോഹന്നാൻ ഒരു പുരുഷൻ ആയിരുന്നിട്ടു പോലും ആ കുരിശു ചുമന്നു സഹായിക്കുവാൻ വിളിക്കപെട്ടില്ല. അവർ വിളിച്ചത് കിറേനക്കാരനും അലക്സാണ്ടാരുടെയും റൂഫസ്സിന്റെയും പിതാവുമായ ശിമയോനെ ആയിരുന്നു. വിധിക്കപെട്ട ദൈവപുത്രനുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അവന്റെ മേൽ ചുമത്തപെട്ട ആരോപണത്തിനോ, ശിക്ഷയ്ക്കോ പങ്ക് ഇല്ലാതിരുന്നിട്ടും ശിമയോന്‍ കുരിശുമായി നടന്ന്‍ നീങ്ങി. (നമ്മുടെ ജീവിതത്തിലും ചിലപ്പോഴൊക്കെ നമുക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളുടെ പേരില് സഹനങ്ങളും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാകുമ്പോൽ ഈ ശിമയോന്റെ സ്ഥാനത്ത് നമ്മളെ തന്നെ കാണുവാൻ നമുക്ക് സാധിച്ചാൽ ആ സഹനങ്ങൾ ഒരു ഭാഗ്യമായി തീരും.)
"എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു. അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായി കണ്ട് സ്വീകരിച്ചതും നഗ്‌നനായി കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട് സന്ദര്‍ശിച്ചത് എപ്പോള്‍?" (മത്തായി 25.35-36).
ഒരു രീതിയില്‍ പറഞ്ഞാല്‍ ഈ വചനത്തിന്റെ പൂര്‍ത്തീകരണമാണ് ശിമയോന്‍ ഈശോയേ സഹായിച്ചപ്പോള്‍ നടന്നത്. ഇന്ന്‍ യേശു നമ്മോട് ചോദിക്കുന്നു, നീ എന്നോടൊത്തു അവസാനം വരെ ആ കുരിശു ചുമന്നോ? നിന്‍റെ ജീവിതമാകുന്ന കുരിശ് നീ പരാതിയോടെയാണോ വഹിക്കുന്നത്? ദൈവസന്നിധിയില്‍ നാം ഉത്തരം നല്‍കിയേ മതിയാകൂ..!
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ (S.O.C)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.