Meditation. - June 2024
ആത്മാര്‍ത്ഥമായ സ്നേഹമെന്നത് മറ്റുള്ളവരുടെ ഹൃദയം കാണാനുള്ള കഴിവ്.
സ്വന്തം ലേഖകന്‍ 04-06-2016 - Saturday
''സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല'' (1 കോറിന്തോസ് 13:4).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 4
ആത്മീയ പ്രയത്നത്താല്‍ ആര്‍ജിക്കുന്നതാണ് സ്നേഹം. സ്നേഹം ക്ഷമയുള്ളതാണെന്ന്‍ വി. പൗലോസ് ശ്ലീഹാ പറയുന്നു. ആത്മാര്‍ത്ഥമായി അപരനെ സ്നേഹിക്കുന്നതിന് 'മറ്റുള്ളവരുടെ ഹൃദയം കാണുന്നതിനുള്ള' കഴിവ് അത്യാവശ്യമാണ്. ചിലപ്പോഴൊക്കെ മറ്റുള്ളവനെ നാം സഹിക്കേണ്ടതായും വരും, എന്നാല്‍ അതിനെ ഒരു ഭാരമായി കരുതിയാല്‍ ക്രിസ്തു നല്കിയ സ്നേഹത്തില്‍ നിന്ന്‍ നാം ബഹുദൂരം അകലെയാണ്. പൌലോസ് അപ്പസ്തോലന്‍ പറയുന്നത് പോലെ സ്നേഹം അപരന് തുറന്നുകൊടുക്കുവാനും, അവനിലേക്ക് നോക്കുവാനും, അവനെ അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്നു.
സ്നേഹം ഒരു ദൈവീക ദാനമാണെങ്കിലും അത് നമ്മുടെ മനസ്സിന്റെ തടവറക്കുള്ളില്‍ തന്നെ നാം പൂട്ടിയിട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ സ്നേഹം മറ്റുള്ളവര്‍ക്കായി തുറന്ന് കൊടുക്കാന്‍ നാം ശ്രമിക്കുന്നില്ല. നമ്മുടെ സ്വയം കേന്ദ്രീകൃതമായ വീക്ഷണം അഥവാ സ്വാര്‍ത്ഥമായ മനോഭാവം വെടിഞ്ഞു, ക്രിസ്തുവിനേ പോലെ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള ജീവിതം നയിക്കുന്ന വ്യക്തികളായി മാറാന്‍ നമ്മുക്ക് പരിശ്രമിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.2.80).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.