Meditation. - June 2024
യഥാര്‍ത്ഥ സംതൃപ്തി കണ്ടെത്താന്‍ കഴിയുന്നത് യേശുവില്‍ മാത്രം.
സ്വന്തം ലേഖകന്‍ 05-06-2016 - Sunday
''അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു'' (ഉത്പത്തി 1:27).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 5
മനുഷ്യന്റെ ജീവിതവും സാഹചര്യങ്ങളും ഓരോരുത്തരിലും വളരെ വ്യത്യസ്തമാണ്.എന്നിരിന്നാലും എല്ലാവരുടെയും അന്തിമ ലക്ഷ്യം, ഒന്നുതന്നെയാണ്. തന്റെ സ്വകാര്യപൂര്‍ണ്ണമായ സന്തോഷമാണ് മനുഷ്യന്‍ എന്നും ഉറ്റുനോക്കുന്നത്. നിങ്ങളുടേയും നിങ്ങളുമായി ബന്ധപ്പെടുന്നവരുടെയും ആഗ്രഹങ്ങളുടെ ആഴങ്ങളിലേക്ക് ചെന്നാല്‍ ഇത് എല്ലാവരുടേയും പൊതുസ്വഭാവമാണെന്ന് കണ്ടെത്താന്‍ സാധിക്കും. ഓരോ പരാജയത്തിനു ശേഷവും മനുഷ്യമനസ്സില്‍ എക്കാലത്തും വീണ്ടും ഉദിച്ചുയരുന്ന പ്രത്യാശയാണിത്.
നമ്മുടെ ഹൃദയം സദാ, സന്തോഷം അന്വേഷിക്കുകയും യഥാര്‍ത്ഥ സ്നേഹത്തിന്റെ സാഹചര്യത്തില്‍ അത് അനുഭവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ യഥാര്‍ത്ഥ സംതൃപ്തി കണ്ടെത്താന്‍ കഴിയുന്നത് തന്റെ സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ച് ദൈവത്തിലാണെന്ന് ഒരു ക്രൈസ്തവന് നന്നായി അറിയാം.
ജീവിതത്തിന്റെ സുഖലോലുപതയില്‍ മാത്രം ആനന്ദം കണ്ടെത്തി പിന്നീട് മാനസാന്തരപ്പെട്ട വി. അഗസ്തിന്‍ 'കുമ്പസാരങ്ങള്‍' എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിന്റെ ആദ്യത്തെ താളില്‍ കുറിച്ചുവച്ചത് ഇപ്രകാരമാണ്: ''അവിടുന്ന് ഞങ്ങളെ സൃഷ്ടിച്ചത് അവിടുത്തേക്ക് വേണ്ടിയാണ്; അങ്ങയില്‍ ആശ്രയിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ ഹൃദയം വിശ്രമിക്കുകയില്ല'' നമ്മുടെ സ്വന്തം ആത്മാവിന്റെ ആഴത്തില്‍ നിന്നും ഉയരുന്ന ഈ ആവശ്യം വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണ് വിശുദ്ധന്‍ ചെയ്തത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫോര്‍ട്ട്ലീസാ, 09.07.80).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.