India - 2024

മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടതിന്റെ രജതജൂബിലി നിറവില്‍ സീറോ മലബാർ സഭ: ജൂബിലി ആഘോഷങ്ങള്‍ക്കു നാളെ തുടക്കം

സ്വന്തം ലേഖകന്‍ 13-01-2017 - Friday

കൊച്ചി: വിശ്വാസികളുടെ എണ്ണത്തിലും അജപാലനമേഖലകളുടെ വ്യാപ്തിയിലും മുൻനിരയിലുള്ള സീറോ മലബാർ സഭ, മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടിട്ട് 25 വര്‍ഷം. രജതജൂബിലി ആചരണത്തിന്‍റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.

1992 ഡിസംബർ പതിനാറിനു ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയാണു സീറോ മലബാർസഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. കർദിനാൾ മാർ ആന്‍റണി പടിയറയെ പ്രഥമ മേജർ ആർച്ച് ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനം 1993 ജനുവരി 29ന് എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസില്‍ നടത്തി. അന്നത്തെ ഇന്ത്യയിലെ അപ്പസ്തോലിക് പ്രോനുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജോർജ് സൂറാണ് ഒൗദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

1997 ജനുവരി 18നു കർദിനാൾ മാർ വർക്കി വിതയത്തിൽ സഭയുടെ രണ്ടാമത്തെ മേജർ ആർച്ച്ബിഷപ്പായി അഭിഷിക്തനായി. 2011 ഏപ്രിൽ ഒന്നിനു കാലം ചെയ്ത മാർ വിതയത്തിലിനുശേഷം മേയ് 26നു തക്കല ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സഭയുടെ മൂന്നാമത്തെ മേജർ ആർച്ച്ബിഷപ്പായി സിനഡ് തെരഞ്ഞെടുത്തു. സിനഡ് നടന്ന് മൂന്നാം ദിവസം മേയ് 29നായിരുന്നു സ്ഥാനാരോഹണം.

ഇന്ന്‍ അമ്പതു ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാർ സഭയ്ക്കു 32 രൂപതകളും 58 മെത്രാന്മാരുമുണ്ട്. ഭാരതത്തിൽ 29 രൂപതകളാണു സഭയ്ക്കുള്ളത്. അദിലാബാദ്, ബൽത്തങ്ങാടി, ഭദ്രാവതി, ബിജ്നോർ, ഛാന്ദ, ചങ്ങനാശേരി, എറണാകുളം-അങ്കമാലി, ഫരീദാബാദ്, ഖരക്പുർ, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദൽപുർ, കല്യാണ്‍, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാല, പാലക്കാട്, രാജ്കോട്ട്, രാമനാഥപുരം, സാഗർ, സത്ന, തലശേരി, താമരശേരി, തക്കല, തൃശൂർ, ഉജ്ജയിൻ എന്നിവയാണ് ഇന്ത്യയിലെ സീറോ മലബാർ രൂപതകൾ.

സീറോ മലബാർ സഭയുടെ കീഴില്‍ 2,875 ഇടവകകളാണ് ഉള്ളത്. 4,065 രൂപത വൈദികരും 3,540 സന്യാസസമൂഹങ്ങളിലെ വൈദികരും 36,000 സന്യാസിനികളും സീറോ മലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നു. 309 പേരാണ് 2016ൽ സീറോ മലബാർ സഭയിൽ നവവൈദികരായി അഭിഷിക്തരായത്. 5,048 വിദ്യാഭ്യാസ സ്ഥാപനങ്ങളും 3,141 സന്നദ്ധസ്ഥാപനങ്ങളും സീറോ മലബാർ സഭയിലുണ്ട്.

രജതജൂബിലി വർഷത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാംഗങ്ങൾക്കായി ഇന്നു പ്രബോധനരേഖ നൽകും. "ഒന്നായ് മുന്നോട്ട്’ എന്ന പേരിൽ തയാറാക്കിയ പ്രബോധനരേഖയുടെ പ്രകാശനം കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് നടക്കുന്നത്. നാളെ നടക്കുന്ന രജതജൂബിലിയുടെ ഉദ്ഘാടന ചടങ്ങില്‍ സഭയിലെ മെത്രാന്മാർക്കൊപ്പം വൈദീക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുക്കും.



Related Articles »