രൂപതയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ലാളിത്യവും കൃത്യനിഷ്ഠയും തീക്ഷ്ണതയും വട്ടക്കുഴി പിതാവിന്റെ ജീവിത മുദ്രയായിരുന്നുവെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
മാര്‍ ജോസ് പുളിക്കല്‍ ഒപ്പീസ് ചൊല്ലി. മഹാജൂബിലി ഹാളില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുസ്മരണാ പ്രാര്‍ത്ഥന നടത്തി. മാര്‍ മാത്യു വട്ടക്കുഴിയുടെ ഓര്‍മയ്ക്ക് ചിറക്കടവ് പടനിലം ഇടവകയില്‍ പണിത് ദാനമായി നല്‍കുന്ന വീടിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു.
India
മാര്‍ മാത്യു വട്ടക്കുഴിയുടെ സ്മരണയില്‍ കാഞ്ഞിരപ്പള്ളി രൂപത
സ്വന്തം ലേഖകന്‍ 23-11-2017 - Thursday
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ മുൻ ബിഷപ്പ് മാര്‍ മാത്യു വട്ടക്കുഴിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ പാലാ രൂപത മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മുഖ്യകാര്‍മികനായിരുന്നു. വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശത്തില്‍ മാര്‍ മാത്യു വട്ടക്കുഴി പിതാവിന്റെ ആത്മീയ ദര്‍ശനങ്ങളെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.