India - 2024

സുപ്രീംകോടതി വിധി ആത്മഹത്യയ്ക്കു സഹായം ചെയ്യുന്നതിനു തുല്യം: കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 10-03-2018 - Saturday

കൊച്ചി: പരോക്ഷ ദയാവധത്തിനു അനുവാദം നല്കുന്ന സുപ്രീംകോടതി വിധി ആത്മഹത്യയ്ക്കു സഹായം ചെയ്യുന്നതിനു തുല്യമാണെന്നും ദയാവധം നിയമമാക്കുമ്പോള്‍ പതിയിരിക്കുന്ന വലിയ അപകടം അതിന്റെ ധാരാളമായ ദുരുപയോഗവും ധാര്‍മികച്യുതിയും ആയിരിക്കുമെന്നും കെസിബിസി പ്രോലൈഫ് സമിതി. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ഫാ. പോള്‍ മാടശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇക്കാര്യം സമിതി അഭിപ്രായപ്പെട്ടത്.

കാരുണ്യവധം നടത്താനുളള നിയമാനുവാദം നല്‍കുക വഴി അതൊരു ധാര്‍മിക പ്രശ്‌നമായി കാണേണ്ടതില്ലെന്ന സന്ദേശമാണു നല്കുന്നത്. ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനപ്രകാരം രൂപപ്പെടുത്തിയതല്ല സ്വന്തം ജീവന്‍. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അതിനു വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജീവന്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ദയാവധം നിയമമാക്കുന്നതിലെ സങ്കീര്‍ണത വളരെ വലുതാണെന്നും യോഗം ചൂണ്ടിക്കാട്ടി.


Related Articles »