Daily Saints.

0: October 1 : ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ

സ്വന്തം ലേഖകൻ 27-09-2015 - Sunday

‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, ത്രേസ്യായുടെ ഓർമ്മപ്പെർന്നാളാണ് ഇന്ന്.

ഒരു ഏകാന്തവാസ കർമ്മലിത്താ മഠത്തിലെ ഒരു സാധാരണ കന്യാസ്ത്രീയായിരുന്നെങ്കിലും, 1897-ലെ മരണം മുതൽ ലോകോത്തര ഭക്തി ആകർഷിപ്പിക്കുന്ന ഒരു വിശുദ്ധയാണ് ത്രേസ്യാ. എല്ലാ വിദേശമിഷനുകളുടേയും ഫ്രാൻസിന്റേയും പേട്രണസ്സാണ് ‘ചെറുപുഷ്പം’. മുൻകാലങ്ങളിൽ ഒക്ടോബർ 3 ആയിരുന്നു, ഈ വിശുദ്ധയുടെ പെരുന്നാൾ.

അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരിയി2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. പിതാവ് ഒരു വാച്ച്നിർമ്മാതാവും, മാതാവ് ഒരു തൂവാലതുന്നൽക്കാരിയുമായിരുന്നു. തെരീസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരിച്ചു പോയി.

ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരുക്കുമ്പോൾതന്നെ, കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. 15-മത്തെ വയസ്സിൽ, ലിസ്സ്യൂകർമ്മലീത്താ മഠത്തിൽ ചേരുവാൻ, അവൾക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വർഷക്കാലം, അവർ ഒരു സാധാരണ സഭാജീവിതം നയിച്ചു; പ്രത്യേക അൽഭുതപ്രവർത്തികളോ, തീവ്രവൃതാനുഷ്ഠാനങ്ങളോ ഒന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.

സാധാരണ ദൈനംദിന ജോലികൾ പരിപൂർണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റേതു പോലുള്ള ആത്മവിശ്വാസത്തിലും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും കൂടി ഇക്കാലത്ത് അവർ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി. സഭയോട് ഏറെസ്നേഹവും, ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. വൈദികർക്ക് വേണ്ടി അവർ പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു

24-)0 വയസ്സിൽ, 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗം മൂലം അവർ നിര്യാതയായി.

1925-ൽ ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ‘ഭൂമിയിൽ നന്മചെയ്ത്, ഞാൻ എന്റെ സ്വർഗ്ഗം നേടും’-എന്ന അവരുടെ പ്രതിജ്ഞ, അവർ ഒരിക്കലും മുടക്കിയിട്ടില്ല.

‘Story of a soul' എന്ന ആത്മകഥ അവരുടെ ആന്തരിക ജീവിതത്തിലേക്ക് വെളിച്ചം പകരുന്നു.

1997-ൽ പോപ്പ് ജോൺപോൾ രണ്ടാമൻ, അവർക്ക് Doctor of the Church എന്ന ബഹുമതി പ്രഖ്യാപിച്ചു.