News

'പാക്കിസ്ഥാന്റെ മദര്‍ തെരേസ' വിടവാങ്ങി

സ്വന്തം ലേഖകന്‍ 11-08-2017 - Friday

ലാഹോര്‍: കുഷ്ട്ടരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു 'പാക്കിസ്ഥാന്‍റെ മദർ തെരേസ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന സിസ്റ്റര്‍ ഡോ. റൂത്ത് ഫൗ അന്തരിച്ചു. 87വയസായിരിന്നു. കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരിന്നു അന്ത്യം. നിരാലംബരായ കുഷ്ഠരോഗികൾക്കായി അര നൂറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച സിസ്റ്റർ റൂത്തിന്‍റെ നിര്യാണം പാക്കിസ്ഥാനി ജനതയെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സിസ്റ്ററിന്റെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

1929ൽ ജർമനിയിലാണ് സിസ്റ്റര്‍ റൂത്തിന്റെ ജനനം. രണ്ടാം ലോക യുദ്ധത്തിന്‍റെ ആക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് റൂത്ത് വളര്‍ന്നത്. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സൊസൈറ്റി ഓഫ് ഡോട്ടേഴ്സ് ഓഫ് ഹാർട്ട് ഓഫ് മേരി സന്യാസിനി സഭയിൽ അംഗമായ റൂത്ത് മദർ തെരേസയെപ്പോലെ ഇന്ത്യയിലെ അശരണർക്കിടയിൽ സേവനം ചെയ്യാനായിരുന്നു നിയോഗിക്കപ്പെട്ടത്.

Must Read: ‍ വിശുദ്ധ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങള്‍

എന്നാൽ ഇതിന് പ്രതിബന്ധങ്ങള്‍ ഉണ്ടാകുകയായിരിന്നു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വീസാ പ്രശ്നങ്ങൾമൂലം കറാച്ചിയിൽ സിസ്റ്ററിന് ഇറങ്ങേണ്ടി വന്നു. കറാച്ചി നഗരത്തിലെ കുഷ്ഠരോഗികളുടെ ദയനീയാവസ്ഥ കണ്ട് സിസ്റ്റർ റൂത്ത് കർമമണ്ഡലം പാക്കിസ്ഥാനാണെന്ന് തീരുമാനിക്കുകയായിരിന്നു.

1962ൽ സിസ്റ്ററിന്‍റെ നേതൃത്വത്തിൽ കറാച്ചിയിൽ മാരി അഡലെയ്ഡ് ലെപ്രോസി സെന്‍റർ സ്ഥാപിതമായി. പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും പ്രവർത്തനമാരംഭിച്ച് അന്പതിനായിരത്തിലധികം കുടുംബങ്ങൾക്കു ചികിത്സയും സാന്ത്വനവും നല്കുവാന്‍ സിസ്റ്ററിന്‍റെ നിരന്തര പരിശ്രമം ഫലം കണ്ടു.

1979ൽ പാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ ഹിലാൽ-ഇ-ഇംതിയാസ് നല്കി സിസ്റ്റർ റൂത്തിനെ പാക്കിസ്ഥാൻ ആദരിച്ചു. 1989ൽ ഹിലാൽ-ഇ-പാക്കിസ്ഥാൻ ബഹുമതിയും സിസ്റ്ററിനു ലഭിച്ചു. സിസ്റ്ററിന്റെയും സംഘത്തിന്റെയും കഠിനപ്രയത്നം കൊണ്ട് ആദ്യ കുഷ്ഠരോഗ വിമുക്ത ഏഷ്യന്‍ രാജ്യമായി മാറാന്‍ പാക്കിസ്ഥാനു സാധിച്ചു. 1996ൽ ആണ് ലോകാരോഗ്യ സംഘടന പാക്കിസ്ഥാനെ കുഷ്ഠരോഗ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്.

സിസ്റ്റർ ഡോ. റൂത്ത് ഫൗവിന്റെ മരണത്തില്‍ പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി അനുശോചനം രേഖപ്പെടുത്തി. സിസ്റ്റർ റൂത്ത് ജനിച്ചതു ജർമനിയിലാണെങ്കിലും അവരുടെ ഹൃദയം എല്ലായ്പ്പോഴും പാക്കിസ്ഥാനൊപ്പമായിരുന്നുവെന്നു അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിസ്റ്റർ റൂത്തിന്‍റെ സംസ്കാരം ഓഗസ്റ്റ് 19നു കറാച്ചി സെന്‍റ് പാട്രിക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.


Related Articles »