India - 2025
വഖഫ് ബിൽ; എംപിമാര്‍ നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി
പ്രവാചകശബ്ദം 01-04-2025 - Tuesday
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റില്‍ അവതരിപ്പിക്കുമ്പോൾ എല്ലാ എംപിമാരും നിഷ്പക്ഷവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). കേരള എംപിമാർ ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിനു പിന്നാലെയാണ് വാർത്താക്കുറിപ്പിലു ടെ സിബിസിഐയും നിലപാട് വ്യക്തമാക്കിയത്. മുനമ്പം ഉൾപ്പെടെയുള്ള ഭൂമിപ്രശ്‌നങ്ങൾക്ക് വഖഫ് നിയമഭേദഗതിയിലൂടെ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.
നിലവിലെ വഖഫ് നിയ മത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ, മതനിര പേക്ഷ മൂല്യങ്ങൾക്കും എതിരാണെന്നത് യാഥാർഥ്യമാണ്. മുനമ്പം പ്രദേശത്തെ അറുനൂറിലധികം കുടുംബങ്ങളുടെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ, വഖഫ് ബോർഡ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ മൂന്നുവർഷമായി ഈ വിഷയം സങ്കീർണമായിക്കൊണ്ടിരിക്കുകയാണെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
നിയമ ഭേദഗതി കൊണ്ടു മാത്രമേ വിഷയത്തിനു പരിഹാരമുണ്ടാക്കാൻ സാധിക്കൂ എന്നും മെത്രാൻ സമിതി വ്യക്തമാക്കി. ഇക്കാര്യം ജനപ്രതിനിധികൾ അംഗീകരിക്കണം. മുനമ്പം ജനങ്ങളുടെ ഭൂമി ഉടമസ്ഥതാവകാശം നിയമാനുസൃതമായി പൂർണമായും വീണ്ടെടുക്കണം. ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യപ്പെടേണ്ടതാണ്. അതേസമ യം, ഭരണഘടന ഉറപ്പുനൽകുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷി ക്കപ്പെടണമെന്നും സിബിസിഐ പ്രസ്‌താവനയിൽ വ്യക്തമാക്കി.
