News
മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധി അവസാനിക്കുവാന്‍ പ്രാര്‍ത്ഥന യാചിച്ച് കൽദായ സഭയുടെ തലവൻ
പ്രവാചകശബ്ദം 02-06-2026 - Tuesday
ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന യാചിച്ച് കൽദായ കത്തോലിക്ക സഭയുടെ നിയുക്ത തലവൻ ആർച്ച് ബിഷപ്പ് ആമേൽ ഷാമോൺ നോന. മേഖലയിലെ നിരവധി രാജ്യങ്ങളെ സംഘർഷങ്ങളും അക്രമങ്ങളും ബാധിച്ചുകൊണ്ടിരിക്കുന്നതിനാൽ, പ്രദേശത്ത് സമാധാനത്തിനായി പ്രാർത്ഥനകൾ ശക്തമാക്കാൻ കൽദായ കത്തോലിക്കാ സഭയുടെ തലവൻ ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് അഭ്യര്‍ത്ഥിച്ചു. തുടർച്ചയായ അക്രമങ്ങൾ, കുടിയിറക്കം, അനിശ്ചിതത്വം എന്നിവ വെല്ലുവിളി സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതീക്ഷ കൈവിടരുതെന്ന് പാത്രിയർക്കീസ് മേഖലയിലെ ക്രൈസ്തവര്‍ വിശ്വാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മൊസൂളിൽ ഞങ്ങളെ ആവശ്യമായിരുന്ന ദുഷ്‌കരമായ വർഷങ്ങളിൽ ഞങ്ങൾ അവിടെ സേവനമനുഷ്ഠിച്ചു. മറ്റൊരിടത്ത് ഞങ്ങളുടെ സേവനം ആവശ്യമാണെന്ന് സഭ കാണുമ്പോഴെല്ലാം അവിടെ അതു ചെയ്യുന്നു. തങ്ങളുടെ ദൗത്യം നിറവേറ്റുക എന്നതാണ് സേവനത്തിന്റെ ലക്ഷ്യം: സഭ നമ്മെ അയയ്ക്കുന്നിടത്തെല്ലാം ആയിരിക്കുക, ആ സ്ഥലത്ത് നമ്മുടെ കർത്താവിന്റെ ഇഷ്ടം നിറവേറ്റുക. യുദ്ധവും അസ്ഥിരതയും അനുഭവിക്കുന്ന സമൂഹങ്ങൾക്ക് പ്രാർത്ഥന ഏറ്റവും ബലമുള്ള ഉറവിടമായി തുടരുകയാണെന്നും സ്വന്തം നാട്ടിൽ കനത്ത ബുദ്ധിമുട്ടുകൾ നേരിടുന്ന ക്രിസ്ത്യാനികളോട് കൂടുതൽ ഐക്യദാർഢ്യം പുലർത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ പ്രാദേശിക സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും മൂലം വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് കല്‍ദായ സഭാധ്യക്ഷന്‍റെ അഭ്യര്‍ത്ഥന. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പുരാതന ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് സഭാ നേതാക്കൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിയിരിന്നു. വർഷങ്ങളോളം നീണ്ടുനിന്ന അക്രമത്തിനും പീഡനത്തിനും ശേഷം നിരവധി ക്രൈസ്തവ കുടുംബങ്ങളാണ് ഇവിടെ നിന്നു കുടിയേറി മറ്റ് മേഖലകളിലേക്ക് മാറി താമസിച്ചത്. മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ സമൂഹങ്ങളിലൊന്നായ കൽദായൻ സഭ വ്യത്യസ്ത മത-വംശീയ വിഭാഗങ്ങൾക്കിടയിൽ സംഭാഷണം, അനുരഞ്ജനം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ സ്തുത്യര്‍ഹമായ ഇടപെടല്‍ നടത്തുന്നുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















