India - 2024

ഉദയംപേരൂര്‍ സൂനഹദോസ് ക്രൈസ്തവരെ മാത്രമല്ല ഇതര സമുദായങ്ങളെയും സ്വാധീനിച്ചതായി ശശി തരൂര്‍ എംപി

സ്വന്തം ലേഖകന്‍ 11-11-2017 - Saturday

കൊച്ചി: പതിനാറാം നൂറ്റാണ്ടിലെ ഉദയംപേരൂരില്‍ നടന്ന സൂനഹദോസിലെ തീര്‍പ്പുകള്‍ ക്രൈസ്തവരെ മാത്രമല്ല ഇതര സമുദായങ്ങളെയും സ്വാധീനിച്ചതായി ശശി തരൂര്‍ എംപി. 'ഉദയംപേരൂര്‍ സൂനഹദോസ് ഇന്ത്യന്‍ നവോത്ഥാനത്തിന് ഒരാമുഖം' എന്ന വിഷയത്തില്‍ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൂനഹദോസിലെ തീരുമാനങ്ങള്‍ കേരളസമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ചെന്നും അതേസമയം ചരിത്രപ്രാധാന്യമുള്ള പുസ്തകങ്ങളടക്കം പലതും നശിപ്പിച്ചു കളഞ്ഞതു സൂനഹദോസിന്റെ വിപരീതഫലമാണെന്നു കരുതുന്നതായും ശശി തരൂര്‍ പറഞ്ഞു.

കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാഡമി ഓഫ് ഹിസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സമ്മേളനം കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ ഉദ്ഘാടനം ചെയ്തു. ഗോവദാമന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യപ്രഭാഷണം നടത്തി.

വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ദേശീയോദ്ഗ്രഥന സമിതി അംഗം ഡോ. ജോണ്‍ ദയാല്‍, അലഹബാദ് സാം ഹിഗിന്‍ബോത്തം യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ജെറ്റി ആല്‍ഫ്രഡ് ഒലിവര്‍, വില്‍മ ജോണ്‍, കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്റണി പാട്ടപ്പറന്പില്‍, ഡോ. ഏബ്രഹാം അറക്കല്‍, ഡോ. ലില്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

എംജി സര്‍വകലാശാല മുന്‍ വിസി ഡോ. രാജന്‍ ഗുരുക്കള്‍, കൊച്ചി വാസ്‌കോഡിഗാമ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. മരിയാന്‍ അറക്കല്‍, കേരള ഹിസ്റ്ററി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രാഫ. ഡോ. പി.ജെ. മൈക്കിള്‍ തരകന്‍, പ്രഫ. ഡോ. സ്‌കറിയ സക്കറിയ, ഡോ. എന്‍. സാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മുന്‍ എംപി ഡോ. ചാള്‍സ് ഡയസ്, ഡോ. ഐറിസ് കൊയ്‌ലോ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.


Related Articles »