India - 2024

ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നത് അപകടകരം: സീറോ മലബാർ സഭ

സ്വന്തം ലേഖകന്‍ 26-11-2019 - Tuesday

ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാൻ വഖഫ്-ദേവസ്വം ബോർഡുകൾക്ക് സമാനമായ ചർച്ച് പ്രോപ്പർട്ടി ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ സജീവമാക്കി നിലനിർത്താൻ ചില സഭാവിരുദ്ധ ശക്തികൾ ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് സീറോ മലബാർ സഭ. സഭാവിരുദ്ധരും നിക്ഷിപ്ത താൽപര്യക്കാരും പ്രോത്സാഹിപ്പിക്കുന്ന ചർച്ച് ആക്ട് വ്യവസ്ഥാപിത സഭകളിലെ ഐക്യവും ഭദ്രതയും തകർക്കുമെന്നത് വസ്തുതാപരമാണ്. സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യൻ സിവിൽ നിയമങ്ങളും സഭാനിയമങ്ങളും അനുശാസിക്കും വിധം ര‍ജിസ്ട്രേഷൻ, ട്രാൻസ്ഫർ, ഇൻഹറിറ്റൻസ്, ഫീസ്ഒടുക്കൽ നികുതിഒടുക്കൽ തുടങ്ങിയ നടപിടക്രമങ്ങൾക്ക് വിധേയമായി വസ്തുവകകൾ ആർജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രമക്കേടുകൾ പരിഹരിക്കുന്നതിനും കത്തോലിക്കാ സഭയ്ക്ക് പരമ്പരാഗതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളും മാർഗ്ഗങ്ങളും നിലവിലുള്ള സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 26-ന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സഭയിലെ വസ്തുവകകളുടെ നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പാസ്റ്ററൽ കൗൺസിൽ, പൊതുയോഗം, പ്രതിനിധിയോഗം തുടങ്ങിയ സഭയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങളിലൂടെയാണ്.

ഭരണഘടന ഉറപ്പുനല്കുന്ന മതപരമായ അവകാശങ്ങളും, സുതാര്യവും നീതിപൂർവ്വകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവിൽ നിയമങ്ങളും നിലവിലുള്ള സാഹചര്യത്തിൽ ഇതര സമുദായത്തിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വഖഫ്-ദേവസ്വം ബോർഡുകൾക്ക് തുല്യമായ സംവിധാനം സഭയിലും വേണമെന്ന് ശഠിക്കുന്നവർ‌ ഇത്തരം ബോർഡുകൾ നിലവിൽ വന്നതിന്റെ ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കേണ്ടതാണ്.

സഭകൾ തമ്മിലുള്ള തർക്കങ്ങൾ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിനു പകരം സ്വത്തു വിഷയങ്ങൾ ഉൾപ്പെടുത്തി ജനവികാരം ഇളക്കിവിട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തി ചർച്ച് ആക്ട് നടപ്പിലാക്കാൻ ചില സഹോദരീസഭകൾ ശ്രമിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കുന്ന ചർച്ച് ആക്ടിനെ പിന്തുണയ്ക്കുന്നവർ പുനർവിചിന്തനം നടത്തണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. സഭാവിരുദ്ധ ശക്തികൾക്ക് നൽകുന്ന അനാവശ്യ പിന്തുണ എല്ലാ സഭകളെയും ദോഷകരമായി ബാധിക്കുമെന്ന സത്യം എല്ലാ സഭകളും തിരിച്ചറിയണം. നിലവിലുള്ള ഭിന്നതകളെയും പ്രതികൂല പരിതോവസ്ഥകളെയും കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത് എന്നും പത്രകുറിപ്പ് പറയുന്നു.


Related Articles »