India - 2024

22ാമത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് അഭിഷിക്തനായി

15-11-2020 - Sunday

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാചാര്യ പദത്തിലേക്ക് 22ാമത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് അഭിഷിക്തനായി. സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേര്‍ന്ന ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ താത്കാലിക ബലിപീഠത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്ന പേരില്‍ അഭിഷിക്തനായത്. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു.

സ്ഥാനാരോഹണ ശുശ്രൂഷയില്‍ മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തീമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, ഡോ.ഏബ്രഹാം മാര്‍ പൗലോസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ.ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ.തോമസ് മാര്‍ തീത്തോസ് എന്നിവരും ഇതര സഭകളിലെ മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നിവരും സഹകാര്‍മികരായിരുന്നു. തുടര്‍ന്നു അനുമോദന സമ്മേളനം നടന്നു.


Related Articles »