India - 2024

കര്‍ത്താവില്‍ വിശ്വസിക്കുന്നവനു ജീവിതത്തില്‍ ആശങ്കയുടെ ആവശ്യമില്ല: മാര്‍ തോമസ് തറയില്‍

സ്വന്തം ലേഖകന്‍ 25-02-2017 - Saturday

തിരുവനന്തപുരം: കർത്താവിൽ വിശ്വസിക്കുന്നവനു ജീവിതത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത സഹായമെത്രാൻ മാർ തോമസ് തറയിൽ. പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരി ബൈബിൾ കണ്‍വൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവം തന്നതു തൃപ്തിയോടെ സ്വീകരിച്ചാൽ കുടുംബജീവിതത്തിൽ സംതൃപ്തി നിറയുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ശാന്തത കുടുംബ ജീവിതത്തിൽ നിലനിർത്തണം. കർത്താവിൽ വിശ്വസിക്കുന്നവനു ജീവിതത്തിൽ ആശങ്കയുടെ ആവശ്യമില്ല. കുട്ടികളുടെ മനസുപോലെ ശാന്തമായിരിക്കണം നമ്മുടെ ഹൃദയവും. ദൈവവചനത്തിന്‍റെ ദാഹം എല്ലാവരിലും ഉണ്ടാകണം. വചനം കേൾക്കാനും പ്രാർഥിക്കാനും ദാഹത്തോടെ നിൽക്കുന്നവനു ദൈവം ശാന്തത നൽകും.

ഇന്നു കുടുംബജീവിതങ്ങളിൽ സംതൃപ്തി നിറയുന്നില്ല. കാലത്തിനൊത്ത് സഞ്ചരിക്കുന്നു എന്നു മാത്രം. പ്രാർത്ഥനയിലൂടെയും ആത്മീയതയിലൂടെയും സംതൃപ്തി കുടുംബത്തിൽ നിലനിർത്താനാവും. പ്രതിസന്ധികളിൽ പാറപ്പുറത്തു പണിത ഭവനം പോലെ ഉറച്ചു നിൽക്കണമെങ്കിൽ പ്രാർത്ഥനയുടെ ശക്തി കൂടിയേ തീരു. അല്ലാത്തപക്ഷം മണലിൽ പണിത ഭവനം പോലെ നിലംപതിക്കും.മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.


Related Articles »