India - 2024

വിശുദ്ധ എവുപ്രാസ്യമ്മയുടെ മാധ്യസ്ഥം തേടി ഒല്ലൂരില്‍ എത്തിയത് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍ 30-08-2017 - Wednesday

ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളില്‍ പങ്കെടുക്കാന്‍ ഒല്ലൂരിലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഇന്നലെ എത്തിയത് ആയിരങ്ങള്‍. രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍, റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍, ഫാ.സെബി കവലക്കാട്ട്, ഫാ.ബെന്നി കിടങ്ങന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച നടന്നു.

മുപ്പതിനായിരത്തോളം പേര്‍ ഊട്ടുസദ്യയില്‍ പങ്കെടുത്തു. വിശുദ്ധയ്ക്ക് അടിമ വച്ചുകൊണ്ടുള്ള സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും ആയിരങ്ങളാണ് പങ്കെടുത്തത്. വൈകീട്ടു നടന്ന ആഘോഷമായ ദിവ്യബലിക്കു വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോന്പാറ, തൃശൂര്‍ അതിരൂപതയിലെ രജത ജൂബിലി ബാച്ച് വൈദികര്‍ എന്നിവര്‍ കാര്‍മികരായി. ഒല്ലൂര്‍ ഫൊറോന വികാരി ഫാ.ജോണ്‍ അയ്യങ്കാനയില്‍ നൊവേനയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷിണം നടന്നു.


Related Articles »