India - 2024

എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമരീതിയെന്നത് തള്ളിക്കളയുന്നു: വത്തിക്കാന്‍

30-09-2022 - Friday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമ രീതി എന്നത് തള്ളിക്കളയുന്നുവെന്ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഈ മാസം 20ന് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം പ്രീഫെക്ട് കർ ദിനാൾ ലെയണാർദോ സാന്ദ്രി, ആർച്ച്ബിഷപ് സെക്രട്ടറി ജോർജോ ദെമെത്രിയോ ഗ ല്ലാറോ എന്നിവരാണ് കത്തയച്ചിരിക്കുന്നത്. മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരമുളള വിശുദ്ധ കുർബാനയുടെ ഏകീകൃത അ ർപ്പണരീതി നടപ്പിലാക്കുന്നതു സംബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയി ലെ വൈദികരിൽനിന്നും അല്മായ വിശ്വാസികളിൽനിന്നും ഈ കാര്യാലയത്തിലേക്ക് കത്തുകളും നിവേദനങ്ങളും തുടർന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്തിൽ പ റയുന്നു.

വ്യത്യസ്ത ആരാധനാക്രമരീതി അംഗീകരിക്കണമെന്നുള്ള അഭ്യർഥന ഉൾപ്പെടെയു ള്ള വിവിധതരത്തിലുള്ള നിലപാടുകളുടെ പശ്ചാത്തലത്തിൽ, എറണാകുളം-അങ്കമാ ലി അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച പ്പോൾ നൽകപ്പെട്ട നിർദേശങ്ങൾ (Prot. N. 130/2022 dated 30 July 2022) റോമൻ കുരി യായിലെ ഈ കാര്യാലയം വീണ്ടും ആവർത്തിക്കുന്നു. സിനഡൽ രീതി നടപ്പിലാക്കാ നുള്ള ഫലപ്രദമായ ബോധനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ CCEO c. 1538 $1 പ്രകാരമുള്ള ഒഴിവുകൾ (Dispensations), ഇക്കാര്യത്തെക്കുറിച്ച് ഇതിനകം നൽകപ്പെ ട്ട വ്യക്തമായ നിർദേശങ്ങൾ പ്രകാരം (Cf. letter Prot. N. 248/2004 dated 9 November 2020), നൽകാവുന്നതാണ്.

കൂടുതലായ ഏതെങ്കിലും അജപാലനപരമായ പ്രായോഗികകാര്യങ്ങ ൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ വിവേകപൂർണമായ വിലയിരുത്തലിനു വിടുമ്പോൾത്തന്നെ, ഇക്കാര്യത്തിലുള്ള തത്ത്വങ്ങളെ ക്കുറി ച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കേണ്ടതും എല്ലാ മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും ആരാധനക്രമത്തെക്കുറിച്ചു ള്ള സിനഡൽ തീരുമാനം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നു (Cf. cann. 150 $ 2 and 199 $ 1, CCEO) സംശയാതീതമായി വ്യക്തമാക്കേണ്ട തും ആവശ്യമാണെന്നു മനസിലാക്കുന്നു. അതിനാൽ, എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമരീതി (Liturgical Variant) എന്നത് തള്ളിക്കളയുന്നു.

പരിശുദ്ധ സിംഹാസന ത്തിൽനിന്ന് ഇതിനുമുമ്പു നൽകപ്പെട്ട നിർദേശങ്ങളും, പ്രത്യേകിച്ച് 2022 മാർച്ച് 25ന് ഫ്രാൻസിസ് മാർപാപ്പ അതിരൂപതയെ അഭിസംബോ ധനചെയ്തു നൽകിയ പ്രബോധനവും മുകളിൽ പറഞ്ഞ നിർദ്ദേശങ്ങ ളുംപ്രകാരം, ഏകീകൃത കുർബാന അർപ്പണരീതിയെക്കുറിച്ചുള്ള സിന ഡ്തീരുമാനം, അജപാലനപരവും പിതൃസഹജവുമായ വിവേകത്തോ ടെ, കൂടുതൽ കാലതാമസമില്ലാതെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റ ർ നടപ്പിലാക്കേണ്ടതാണ്. പിന്നീട്, സ്വീകരിച്ച നടപടികളെക്കുറിച്ച് ഈ കാര്യാലയത്തിലേക്കു റിപ്പോർട്ടു ചെയ്യണമെന്നും ഏതു രീതിയിലുള്ള സഹായത്തിനും പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം സന്നദ്ധമാണെന്നും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.


Related Articles »