India - 2024
കാരുണ്യത്തിന്റെ വഴിയെ നടക്കാനുള്ള വിളി മാമ്മോദീസായിലൂടെ ലഭിക്കുന്നു: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
സ്വന്തം ലേഖകന്‍ 22-06-2017 - Thursday
കൊച്ചി: കാരുണ്യത്തിന്റെ വഴിയെ നടക്കാനുമുള്ള വിളിയാണ് ഓരോ ക്രൈസ്തവനും മാമ്മോദീസായിലൂടെ ലഭിക്കുന്നതെന്ന് മാര്‍ ജോസ് പുത്തന്‍വീട്ടില്‍. പാലാരിവട്ടം പിഒസിയിൽ ആറു മാസത്തെ മിഷൻ പരിശീലനം (കാരുണ്യത്തിന്റെ സാക്ഷികൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുദിനം കാരുണ്യത്തിന്റെ മാർഗം പിന്തുടരേണ്ടവരാണു വിശ്വാസികളെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.
അയയ്ക്കപ്പെടാനും കാരുണ്യത്തിന്റെ വഴിയെ നടക്കാനുമുള്ള വിളിയാണ് ഓരോ ക്രൈസ്തവനും മാമ്മോദീസായിലൂടെ ലഭിക്കുന്നത്. ഈ ദൗത്യത്തിനായി ആദ്യം യേശുവിനെ അറിയുകയും വിശുദ്ധി നിറഞ്ഞ സാക്ഷ്യജീവിതം നയിക്കുകയും വേണം. ദൈവരാജ്യം സംജാതമാക്കാനുള്ള ഈ പരിശ്രമത്തിൽ പരിശീലനത്തിലൂടെ നമ്മെ രൂപപ്പെടുത്തേണ്ടതുണ്ട്. മാർ പുത്തൻവീട്ടിൽ പറഞ്ഞു.
മിഷന് പരിശീലന പരിപാടിയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഷിബു സേവ്യർ, ഫാ. റയ്മണ്ട് പള്ളൻ, സിസ്റ്റർ അനറ്റ്, ഷിബു ജോസഫ്, ടി.സി. ആന്റോ എന്നിവർ പ്രസംഗിച്ചു.