News - 2024

ഐ‌എസ് കൂട്ടക്കൊല നടത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ഈജിപ്തില്‍

സ്വന്തം ലേഖകന്‍ 15-05-2018 - Tuesday

കെയ്‌റോ: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരര്‍ ശിരച്ഛേദനം ചെയ്തു കൊലപ്പെടുത്തിയ 20 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ലിബിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഈജിപ്തിനു കൈമാറി. ലിബിയയിലെ മിസ്രാത്ത നഗരത്തില്‍നിന്നു രണ്ടു വിമാനങ്ങളിലാണു കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ഈജിപ്തിലെത്തിച്ചത്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തി. തുടര്‍ന്നു മൃതശരീരാവശിഷ്ട്ടങ്ങള്‍ ഡി.എൻ.എ പരിശോധനയ്ക്കു വിധേയമാക്കി. കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഒത്തു നോക്കിയതിനെ തുടർന്നു ഫലം അനുകൂലമായതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരിന്നു. മരണമടഞ്ഞവരെ ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തുകയും ഫെബ്രുവരിയിൽ അവരുടെ ഓർമ്മ ദിനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


Related Articles »