Life In Christ

മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കത്തോലിക്ക സന്യാസിനികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു

പ്രവാചകശബ്ദം 17-10-2021 - Sunday

റോം: ആധുനിക അടിമക്കച്ചവടമായ മനുഷ്യക്കടത്തിനെതിരെ ഒരു സംഘം കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന പോരാട്ടം ശ്രദ്ധേയമാകുന്നു. മനുഷ്യക്കടത്തിനിരയായി ഇറ്റലിയിലെത്തി ലൈംഗീക അടിമത്വത്തിന് വിധിക്കപ്പെട്ട 26 കാരിയായ ഒക്കേയ്ഡിയോണ്‍ എന്ന നൈജീരിയന്‍ യുവതിയുടെ വെളിപ്പെടുത്തലാണ് മനുഷ്യക്കടത്തിനും, ലൈംഗീക അടിമത്വത്തിനുമെതിരെ കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന പോരാട്ടത്തെ ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 14ന് റോമില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ലൈംഗീക അടിമത്വത്തിന് ഇരയായ തന്നെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതും, ലൈംഗീക അടിമത്വത്തിനിരയാകുന്നവര്‍ക്ക് വേണ്ടി ഒരു സന്നദ്ധസംഘടന രൂപീകരിക്കുവാന്‍ തനിക്ക് ശക്തിനല്‍കിയതും കത്തോലിക്കാ കന്യാസ്ത്രീമാരാണെന്ന് പറഞ്ഞ ഒക്കേയ്ഡിയോണ്‍, സ്വാതന്ത്ര്യം തനിക്ക് മനസ്സിലാക്കിത്തരുന്നതില്‍ കന്യാസ്ത്രീകള്‍ വഹിച്ച പങ്കിനെ അഭിനന്ദിക്കാതിരിക്കുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

രണ്ടായിരത്തിലധികം പേരടങ്ങുന്ന കത്തോലിക്കാ സന്യസ്ഥരുടെ ഒരു ശ്രംഖലയാണ് ലൈംഗീക അടിമത്വത്തിനും, മനുഷ്യക്കടത്തിനുമെതിരെ പോരാടി ഇരകളെ യഥാര്‍ത്ഥ സ്വാതന്ത്രത്തിലേക്ക് നയിക്കുന്നത്. അല്‍ബേനിയായില്‍ മനുഷ്യക്കടത്തിനിരയായവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലസ്ഡ് വിര്‍ജിന്‍ മേരി സമൂഹാംഗമായ സിസ്റ്റര്‍ ഇമേല്‍ഡ പൂലെ ഇതിനായി ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീകളില്‍ ഒരാളാണ്. ഇറ്റലിയിലെ അമേരിക്കന്‍, ഐറിഷ് എംബസ്സികളും, കത്തോലിക്കാ സഭയും സംയുക്തമായി നല്‍കുന്ന ‘2021 ഹ്യൂമന്‍ ട്രാഫിക്കിംഗ് ഇന്‍ പേഴ്സന്‍സ് ഹീറോ’ അവാര്‍ഡ് ഏറ്റുവാങ്ങുവാനായി സമീപകാലത്ത് സിസ്റ്റര്‍ ഇമേല്‍ഡ ഇറ്റലിയില്‍ എത്തിയിരുന്നു.

അല്‍ബേനിയായില്‍ മനുഷ്യക്കടത്തിനിരയാവുന്നത് കൂടുതല്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നും യൂറോപ്പില്‍ മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കന്യാസ്ത്രീകളുടെ ശ്രംഖലയുടെ പ്രസിഡന്റ് കൂടിയായ സിസ്റ്റര്‍ ഇമേല്‍ഡ പ്രസ്താവിച്ചു. ഹോസ്പിറ്റാല്ലര്‍ സിസ്റ്റേഴ്സ് ഓഫ് മേഴ്സി സഭാംഗവും, ‘സ്ലേവ്സ് നോ മോര്‍’ പദ്ധതിയുടെ പ്രസിഡന്റുമായ നൈജീരിയന്‍ സിസ്റ്റര്‍ മോണിക്ക ചിക്വേ, ‘ടാലിത്താ കും’ എന്ന ശ്രംഖലക്ക് നേതൃത്വം നല്‍കുന്ന കോംബോണി സഭാംഗമായ സിസ്റ്റര്‍ ഗബ്രിയേല ബൊട്ടാണി തുടങ്ങിയവരും മനുഷ്യക്കടത്തിനെതിരെ പോരാടുന്ന സന്യസ്തരില്‍ ഉള്‍പ്പെടുന്നു.

77 രാഷ്ട്രങ്ങളില്‍ ഉള്ള കത്തോലിക്ക സന്യാസിനികളുടെ ശൃംഖലയായ ‘ടാലിത്താ കും’ മനുഷ്യ കടത്തിന് ഇരകളായ പതിനായിരത്തോളം പേരെ സഹായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അരമായിക് ഭാഷയില്‍ നിന്നും കടമെടുത്തതാണ് ‘ടാലിത്താ കും’ എന്ന പേര്. മനുഷ്യക്കടത്തെന്ന ഹീനമായ കുറ്റകൃത്യത്തിനെതിരെ പോരാടുവാന്‍ യുവജനത തങ്ങള്‍ക്കൊപ്പം ചേരുമെന്ന കടുത്ത പ്രതീക്ഷ പുലര്‍ത്തിയ സിസ്റ്റര്‍ ഇമേല്‍ഡ, ഈ തിന്മക്കെതിരെ പോരാടുവാന്‍ അടുത്ത തലമുറയെ ശക്തിപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ടെന്നും വെളിപ്പെടുത്തി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »