Wednesday Mirror - 2024

ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍.....!

സ്വന്തം ലേഖകന്‍ 19-06-2019 - Wednesday

പല മാതാപിതാക്കളും പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ പറയാറുണ്ട്. ഞങ്ങള്‍ക്കുള്ളതു മുഴുവന്‍ അവരുടെ പേരില്‍ എഴുതിക്കൊടുത്താല്‍ അവസാന കാലത്ത് അവര്‍ കൈവിട്ടാല്‍ എന്തുചെയ്യും? ഈ ലോക ജീവിതത്തില്‍ പോലും ഞങ്ങള്‍ക്കുള്ളവ കൈവിട്ടാല്‍ ഞങ്ങള്‍ക്കൊന്നുമില്ലെന്നു കരുതുന്ന മാതാപിതാക്കള്‍, ഈ ചിന്താഗതിയനുസരിച്ച് തങ്ങളുടെ സ്വര്‍ഗ്ഗീയ ജീവിതത്തിലും നിക്ഷേപം കരുതിയിരുന്നെങ്കില്‍. നാം ശരിയായി സ്വീകരിക്കുന്ന കുര്‍ബ്ബാന തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിലെ നമ്മുടെ നിക്ഷേപം തന്നെയാണ്.

എനിക്ക് ഈ ബോധ്യം കിട്ടിയത് ഒരു മൃതസംസ്കാര ചടങ്ങിനു കേട്ട പ്രാര്‍ത്ഥനയാണ്. "ഇയാള്‍ സ്വീകരിച്ച കൂദാശകള്‍ അത്യുന്നതനായ ദൈവത്തിന്‍റെ മുന്‍പില്‍ ഇയാളെ രക്ഷിക്കുമാറാകട്ടെ." നമ്മുടെ മക്കള്‍ നമ്മുടെ മരണശേഷം നമുക്കുവേണ്ടി ബലിയര്‍പ്പിക്കണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ല. ലൗകിക ഭക്ഷണ കാര്യങ്ങള്‍ക്കൊക്കെ അതിലും പ്രാധാന്യം തീര്‍ച്ചയായും അവര്‍ തരും. മറ്റുള്ളവരെ കാണിക്കാനോ അല്ലെങ്കില്‍ എന്തെങ്കിലും സ്വാര്‍ത്ഥലക്ഷ്യം വച്ചെങ്കിലും. ഇതിന് ഒത്തിരി ഉദാഹരണങ്ങള്‍ തരാം.

ഈ കുറിപ്പെഴുതുന്ന ദിവസം ഒരമ്മച്ചി ഫോണില്‍ വിളിച്ചു. അതും മക്കളില്ലാത്ത സമയത്ത്, കാര്യമിതാണ്‌. എനിക്കൊന്ന് കുമ്പസാരിക്കണം. മക്കള്‍ സമ്മതിക്കില്ല. ഇത്രയും സമ്പാദിച്ചിട്ടും (വണ്ടിക്കൂലി വേണം - നടക്കാന്‍ പറ്റാത്തതിനാല്‍) വലിയ ചിലവാണെന്നു മക്കള്‍ സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കുമ്പസാരിച്ചതല്ലേ? ഉടനെയെങ്ങും ചാകില്ല. ഇതവിടെ നില്‍ക്കട്ടെ.

കഴിഞ്ഞ ആഴ്ച എന്‍റെ ഇടവകയില്‍ ഒരു സംഭവം മരിച്ച ആള്‍ക്കു വേണ്ടി കുര്‍ബ്ബാനയും ഒപ്പീസും. അന്ന്‍ ചൊവ്വാഴ്ചയായതിനാലും കുര്‍ബ്ബാന മഠത്തിലായതിനാലും ഒപ്പീസ് അവിടെ ചൊല്ലി കല്ലറയില്‍ വയ്ക്കാന്‍ കൊണ്ടു വന്ന പൂക്കള്‍ ദൂരേയ്ക്ക് എറിഞ്ഞു. ഞാന്‍ പറഞ്ഞു: "പൂക്കള്‍ കല്ലറയില്‍ വയ്ക്കാന്‍ കൊണ്ടു വന്നതല്ലേ. അത് കൊണ്ടു വയ്ക്കാന്‍ മേലായിരുന്നോ?" ഓ അതിനൊന്നും സമയമില്ല ഇത്രയേ ഉളളൂ ചില മക്കളുടെ ഉത്തരവാദിത്വം.

ഇനി ചില മക്കളുണ്ട് കുര്‍ബ്ബാനയ്ക്ക് പണം കൊടുക്കും. അവരാരും കുര്‍ബ്ബാനയ്ക്കു വരികയില്ല. അച്ഛനെ രൂപ ഏല്‍പ്പിച്ചാല്‍ അവരുടെ ഉത്തരവാദിത്വം തീര്‍ന്നു. പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങള്‍ക്കു വേണ്ടത് നിങ്ങള്‍ തന്നെ ആകാവുന്ന കാലത്ത് നിക്ഷേപിക്കുക. ആരുടെയും സൗജന്യം നിങ്ങള്‍ പ്രതീക്ഷിക്കണ്ട. കിട്ടിയെങ്കില്‍ കിട്ടിയെന്നു മാത്രം. ഈ ഈരടികള്‍ ശ്രദ്ധിക്കുക, "കൂടെപ്പോരും നിന്‍ ജീവിതചെയ്തികളും".

ഇനി മറ്റൊരു കാര്യം. നമുക്ക് ആരോഗ്യമുള്ള കാലത്തേ സ്വാതന്ത്ര്യത്തോടെ നമുക്ക് ആരാധനയ്ക്ക് പോകാന്‍ പറ്റൂ. പ്രായമായാല്‍ പിന്നെ മക്കളുടെ നിയന്ത്രണത്തിലാ. പള്ളിയില്‍ പോകാന്‍ ഇറങ്ങിയ ഒരമ്മച്ചിയോടു ഒരു ഒറ്റ പുത്രന്‍റെ പ്രതികരണം - മര്യാദയ്ക്ക് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്ക്. പള്ളിയില്‍ പോയിട്ട് അവിടെ കിടന്ന് പ്രശ്നമുണ്ടാക്കണ്ട. (പള്ളിയില്‍ പോയാല്‍ രോഗം വരുമെന്ന കാഴ്ചപ്പാട്). കുമ്പസാരിക്കാന്‍ ആഗ്രഹം പറഞ്ഞ അമ്മച്ചിയോട് പ്രിയപുത്രന്‍റെ ഉപദേശം "അത് തമ്പുരാനോട്‌ നേരിട്ട് പറഞ്ഞാല്‍ മതി. അങ്ങേര്‍ക്കറിയാം." പ്രിയപ്പെട്ട മാതാപിതാക്കളെ നമുക്ക് പറ്റില്ലാത്ത കാലത്ത് നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാം പള്ളിയില്‍ പോയ നല്ല ദിനങ്ങള്‍. പുണ്യപ്രവര്‍ത്തികള്‍ ചെയ്ത ആ നല്ല ദിനങ്ങള്‍. അതിനാല്‍ സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ.

മാതാപിതാക്കള്‍ മരിച്ചാല്‍ ഇന്ന് ഇത്ര പേര്‍ 41 ദിവസം നോമ്പ് നോക്കും. ഇപ്പോള്‍ ഏഴും പതിനൊന്നുമെങ്കിലും ചിലര്‍ നോക്കും. അത് കാലക്രമേണ മൂന്നായി ചുരുങ്ങാം. മീനും ഇറച്ചിയുമൊന്നും കൂടാതെ ഞങ്ങള്‍ക്കാവില്ല. മരിച്ചവര്‍ മരിച്ചു. കൂലിപ്പണിക്കാര്‍ക്ക് നോമ്പ് പറ്റില്ല. പുറത്ത് ജോലി ഉള്ളവര്‍ക്കും പറ്റില്ല. ബിസിനസ്സുകാര്‍ക്ക് പറ്റില്ല ഉദ്യോഗസ്ഥന്മാര്‍ക്കും പറ്റില്ല. പലരുമായും പല മതസ്ഥരുമായും ബന്ധപ്പെടുന്നതല്ലേ?

ഡ്രൈവര്‍മാര്‍ക്കു പറ്റില്ല. ഹോട്ടലില്‍ കയറിപ്പോയി.. മീന്‍ ചാറാണ്.. അറിയാതെ കൂട്ടിപ്പോയി. പിന്നെ ഇനി നോക്കിയിട്ടു കാര്യമില്ലല്ലോ? അഭിപ്രായങ്ങളില്‍ ചിലത് മാത്രം. ഇനി മറ്റൊരു രസകരമായ അഭിപ്രായം. "പുള്ളിക്കാരന്‍റെ അപ്പന്‍ മരിച്ചതിനു ഞാന്‍ നോക്കിയില്ലേലും കുഴപ്പമില്ലല്ലോ." ഇതേ നേരെ മറിച്ചും - 'അവളുടെ വീട്ടുകാര്‍ മരിച്ചതിനു ഞാന്‍ നോക്കണോ?' എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല കേട്ടോ. ആയിരത്തില്‍ ഒന്നാണെങ്കില്‍ പോലും ഇവര്‍ നമ്മുടെ പ്രതിനിധിയാണെന്ന് മറക്കരുത്.

ഇത്രയും വിശദമായി കുറിക്കാന്‍ കാരണം നമുക്കുവേണ്ടിയുള്ള ഏറ്റവും പ്രയോജനകരമായ സമ്പാദ്യം. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് സമ്പാദിക്കാം. ബാക്കിയൊക്കെ ലോട്ടറിയെടുക്കുന്നത് പോലെ കിട്ടിയാല്‍ കിട്ടി. നിത്യജീവനും പരിശുദ്ധ കുര്‍ബ്ബാനയുമായിട്ടാണ് ഏറ്റവും ബന്ധം. അതുകൊണ്ട് കുര്‍ബ്ബാനയെ എടുത്തു കാണിച്ചെന്നേയുള്ളൂ. ഇപ്രകാരം നമുക്കാവും കാലത്ത് പലതും (സല്‍കൃത്യങ്ങള്‍) ചെയ്യാനുണ്ട്. ഓരോ ദിവസവും ബലിയോട് ചേര്‍ന്നുള്ളവരുടെ ജീവിതത്തില്‍ ബാക്കിയെല്ലാം ഈശോ വെളിപ്പെടുത്തി കൊടുത്തുകൊള്ളും.

"അക്ഷയഭാഗ്യം നേടാനുതകും
നിക്ഷേപങ്ങള്‍ കരുതുക നിങ്ങള്‍".

"ജീവിച്ചിരിക്കുന്ന ഒരാള്‍ക്കുവേണ്ടി ചെയ്യപ്പെടുന്ന പൂജ മരണശേഷം അയാള്‍ക്കുവേണ്ടി ചെയ്യപ്പെടുന്ന ആയിരം പൂജയേക്കാള്‍ പ്രയോജനകരമാണ്" - വി. ആന്‍സലോം.

"യേശു ഒരൊറ്റ ഓസ്തി മാത്രമല്ല തയ്യാറാക്കിയിട്ടുള്ളത്. നമ്മുടെ ജീവിതത്തിനുള്ള ഓരോ ദിവസത്തിനും ഓരോ ഓസ്തി വീതം തയ്യാറാണ്. നമുക്ക അതില്‍ ഒന്നുംപോലും പാഴാക്കി കളയാതിരിക്കാന്‍ ശ്രമിക്കാം" വി. പീറ്റര്‍ എമാര്‍ഡ്

.................തുടരും.................

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »