India - 2024

സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് കേരളത്തിലേക്ക്

സ്വന്തം ലേഖകന്‍ 01-11-2017 - Wednesday

കൊച്ചി: നവംബര്‍ 4നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയുടെ ശരീരഭാഗം ഉള്‍പ്പെടുന്ന തിരുശേഷിപ്പ് കേരളത്തിലേക്ക്. തിരുശേഷിപ്പുകളില്‍ ഒന്നാം ശ്രേണിയില്‍ ഉള്‍പ്പെടുന്ന അസ്ഥിയുടെ ഭാഗമാണു കേരളത്തില്‍ എത്തിക്കുക. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിക്കുന്ന തിരുശേഷിപ്പ് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ സൂക്ഷിക്കും. വാഴ്ത്തപ്പെട്ട പ്രഖ്യാപന ശുശ്രൂഷകള്‍ക്കുശേഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു തിരുശേഷിപ്പ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.

വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തിന്റെ കേരളസഭാതല ആഘോഷ പരിപാടികള്‍ നടക്കുന്ന നവംബര്‍ 11നു എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി തിരുശേഷിപ്പ് കൊണ്ടുപോകും. തിരുക്കര്‍മങ്ങള്‍ക്കു മുന്‍പായി തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. 15നു സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിലേക്കു തിരുശേഷിപ്പ് കൊണ്ടുപോകും. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലൂടെ തിരുശേഷിപ്പ് പ്രയാണം കടന്നുപോകും. വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തോടെ അതിരൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തപ്പെടുന്ന പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും.


Related Articles »