News - 2024

ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കത്തോലിക്ക വൈദികനും

ദീപിക 29-11-2020 - Sunday

പാളയംകോട്ട (തമിഴ്‌നാട്): ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളിലൊന്നില്‍ തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള നിന്നുള്ള കത്തോലിക്ക വൈദികനും. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ മുന്‍ വൈസ് ചാന്‍സലറും സെന്റ് സേവ്യേഴ്‌സ് കോളജ് ഡയറക്ടറുമായ ഡോ. ശൗരി മുത്തു ഇഗ്‌നാസിമുത്തുവിനാണ് ശ്രദ്ധേയമായ ബഹുമതി. ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ പരിശോധിച്ചശേഷമാണു യുഎസിലെ ശാസ്ത്രജ്ഞര്‍ ജെസ്യൂട്ട് വൈദികനായ ഫാ. ഇഗ്‌നാസിമുത്തുവിന്റെ ഗവേഷണമികവിനെക്കുറിച്ച് എടുത്തുപറയുന്നത്. ജീവശാസ്ത്രമേഖലയില്‍ 1985 മുതല്‍ 2019 വരെ ഫാ. ഇഗ്‌നാസിമുത്തു നല്‍കിയ സംഭാവനകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്.

കഴിഞ്ഞ 20 വര്‍ഷവും പട്ടികയില്‍ ആയിരത്തിനു താഴെയായിരുന്നു ഫാ. ഇഗ്‌നാസിമുത്തുവിന്റെ സ്ഥാനം. ഇതിനകം 800ലധികം പ്രബന്ധങ്ങളും 80 പുസ്തകങ്ങളും എഴുപത്തൊന്നുകാരനായ ഫാ. ഇഗ്‌നാസി മുത്തുവിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും സ്വന്തമായുള്ള ഈ ജസ്യൂട്ട് വൈദികന്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്കു ഡോക്ടറല്‍ ഗവേഷണത്തിനു ഗൈഡായും പ്രവര്‍ത്തിച്ചു. ഒരു പ്രാണിയുടെ പേര് ഫാ. ഇഗ്‌നാസിമുത്തുവിനോടുള്ള ബഹുമാനാര്‍ഥം ജാക്ലിപ്‌സ് ഇഗ്‌നാസിമുത്തു എന്നാണ് അറിയപ്പെടുന്നത്. ഒരു സ്വഭാവിക മോളിക്യൂളിനു ഇഗ്‌നാസിമൈസിന്‍ എന്ന പേരു ശാസ്ത്രലോകം നല്‍കിയതും ഗവേഷണമേഖലയിലെ മികവിനുള്ള അംഗീകാരമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »