India - 2024

ഫാ. ടോമിന്‍റെ രാമപുരത്തെ വസതിയിൽ ഇന്ന് പ്രാർത്ഥനയും യോഗവും നടക്കും

സ്വന്തം ലേഖകന്‍ 12-02-2017 - Sunday

കോട്ടയം: ഫാ. ടോം ഉഴുന്നാലിലിൽ തീവ്രവാദികളുടെ പിടിയിലായിട്ട് മാർച്ച് നാലിന് ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഉഴുന്നാലില്‍ കുടുംബാംഗങ്ങളും രാമപുരം, മാനത്തൂർ ഇടവകാംഗങ്ങളും ഫാ. ടോം ഉഴുന്നാലിലിന്‍റെ കുടുംബവസതിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആലോചനയോഗം നടത്തും. പ്രാർത്ഥനയ്ക്കു ശേഷമായിരിക്കും ആലോചനാ യോഗം നടക്കുക. പ്രമേഹം, രക്തസമ്മർദം തുടങ്ങി വിവിധ രോഗങ്ങൾക്കു കാലങ്ങളായി ചികിത്സ തേടിയിരുന്നയാളാണു ടോമച്ചൻ. ബന്ധിയാക്കപ്പെട്ട ശേഷം ചികിത്സ നിഷേധിക്കപ്പെട്ടു രോഗത്തിലും വേദനയിലും വലയുന്ന സ്ഥിതി കണ്ണീരോടെയാണു സഹോദരങ്ങളും ബന്ധുക്കളും കാണുന്നത്.

സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഫാ. ടോമിന്‍റെ മോചനത്തിന് സർക്കാർ ഇടപെടൽ അനിവാര്യമാണെന്നു ബോധ്യപ്പെടുത്തിയിരുന്നു.

നേരത്തെ ഫാ. ടോമിന്റെ മോചനത്തിനു വേണ്ടി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌‌ട്രപതി പ്രണബ് മുഖർജി എന്നിവര്‍ക്കു ഉഴുന്നാലിൽ കുടുംബാഗങ്ങൾ കത്ത് അയച്ചിരുന്നു. ഇതിനൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഡൽഹിയിലെത്തി കുടുംബാംഗങ്ങൾ സന്ദർശിച്ച് അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »