News - 2024

ക്യൂബന്‍ കര്‍ദ്ദിനാള്‍ ജെയ്മി ലുകാസ് വിടവാങ്ങി

സ്വന്തം ലേഖകന്‍ 27-07-2019 - Saturday

ഹവാന: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ക്യൂബന്‍ ഭരണകൂടത്തിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ ഹവാന ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജെയ്മി ലുകാസ് ഒര്‍ട്ടേഗ അലാമിനോ അന്തരിച്ചു. 82 വയസ്സായിരിന്നു. ദേശീയ, അന്തര്‍ദേശീയ വേദികളില്‍ ക്യൂബന്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവായിരുന്ന അദ്ദേഹം മുപ്പത്തഞ്ചു വര്‍ഷമാണ് ഹവാന അതിരൂപതയെ നയിച്ചത്. സഭയെയും ഭരണകൂടത്തെയും അടുപ്പിക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അതിരില്ലാത്തതായിരിന്നുവെന്ന് സര്‍ക്കാര്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

1936 ഒക്ടോബര്‍ 18നായിരിന്നു ജനനം. 1966ല്‍ ഒര്‍ട്ടേഗയെ എട്ടു മാസം ലേബര്‍ ക്യാന്പിലേക്ക് അയച്ചിരിന്നു. അവിടെനിന്ന് മോചിതനായ ഫാ. ഒര്‍ട്ടേഗ ഒരേസമയം നിരവധി ഇടവകകളുടെ ചുമതല വഹിക്കുകയും സഭയുമായി ജനങ്ങളെ അടുപ്പിക്കുന്നതിനു ശ്രമിക്കുകയും ചെയ്തു. ഹവാനയിലെ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിപ്പിക്കാനും ഇതിനിടയില്‍ സമയം കണ്ടെത്തി. 1981ലാണ് ഹവാന അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെടുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. മൃതസംസ്കാരം നാളെ (28/07/19) പ്രാദേശിക സമയം മൂന്നു മണിക്ക് നടക്കും.


Related Articles »