News - 2024

നൈജീരിയയില്‍ ബന്ധികളാക്കിയ നാലു സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മോചിക്കപ്പെട്ടു

സ്വന്തം ലേഖകന്‍ 21-01-2020 - Tuesday

അബൂജ: നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മേജർ സെമിനാരിയിൽ നിന്നും തട്ടിക്കൊണ്ട് പോയ നാല് വൈദിക വിദ്യാർത്ഥികളിൽ ഒരാൾ ഗുരുതര പരിക്കുകളോടെ മോചിപ്പിക്കപ്പെട്ടു. പത്തു ദിവസത്തെ തടവിനോടുവിലാണ് അക്രമികൾ ഒരാളെ മോചിപ്പിച്ചത്. മാരകമായ പരിക്കുകൾ പറ്റിയ സെമിനാരി വിദ്യാർത്ഥിയെ തീവ്രവാദികൾ ജനുവരി 18ന് നൈജീരിയയിലെ കടൂണ-അബുജ ഹൈവേയുടെ വശത്ത് ഉപേക്ഷിക്കുകയായിരുന്നു. കടുണയിലെ കത്തോലിക്കാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ദേഹമാസകലം ക്രൂരമായ രീതിയിൽ മര്‍ദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തില്‍ ദൃശ്യമാണ്. അതേസമയം മറ്റു മൂന്നു പേരും തീവ്രവാദികളുടെ പിടിയില്‍ തന്നെ തുടരുകയാണ്.

ജനുവരി എട്ടിന് രാത്രി പത്തു മണിക്ക് ശേഷം ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോകുകയായിരിന്നു. അക്രമികളെ പറ്റി കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ക്രൈസ്തവ മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 520