India - 2024

തൃശൂര്‍ അതിരൂപതയില്‍ ഗ്യാസ് ക്രിമറ്റോറിയം ഒരുങ്ങുന്നു

പ്രവാചക ശബ്ദം 09-02-2021 - Tuesday

തൃശൂര്‍: കേരള കത്തോലിക്കാ സഭയില്‍ മൃതദേഹം ദഹിപ്പിച്ചു സംസ്‌കരിക്കുന്ന ആദ്യത്തെ ഗ്യാസ് ക്രിമറ്റോറിയം ഒരുങ്ങുന്നു. തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മുളയത്തു ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസിലാണ് സെന്റ് ഡാമിയന്‍ ക്രിമേഷന്‍ സെന്റര്‍ എന്ന ഈ സ്ഥാപനം സജ്ജമാകുന്നത്. കോവിഡ് കാലത്ത് കാമ്പസില്‍ 29 രോഗികളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ മാസങ്ങളിലായി ചിതയൊരുക്കി ദഹിപ്പിച്ചു സംസ്‌കരിച്ചിട്ടുണ്ട്. മൃതദേഹം സംസ്‌കരിക്കാന്‍ പല ഇടവകകളിലും സെമിത്തേരികളും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ടു കൂടിയാണ് ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത്.

നിര്‍മിക്കുന്ന ക്രിമറ്റോറിയത്തിന്റെ ശില ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചേര്‍ന്ന് ആശീര്‍വദിച്ചു. ഗവ. ചീഫ് വിപ്പ് കെ. രാജന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍. രജിത്, മുളയം വില്ലേജ് ഓഫീസര്‍ വി. ഉഷാപാര്‍വതി, വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി, അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍, ഡാമിയന്‍ ഡയറക്ടര്‍ ഫാ. സിംസണ്‍ ചിറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »