News - 2025

ഇസ്ലാമിക ഭീകരത നിഷേധിക്കാനാവാത്ത സത്യം: ട്രംപിന്റെ അഭയാര്‍ത്ഥി നയത്തെ പിന്തുണച്ച് കല്‍ദായ ബിഷപ്പ്

സ്വന്തം ലേഖകന്‍ 25-02-2017 - Saturday

സാന്‍റിയാഗോ: അമേരിക്കയിലെ കുടിയേറ്റ നയത്തിന്റെ പേരില്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്‌ മാപ്പു പറയേണ്ട ആവശ്യമില്ലെന്ന്‌ കാലിഫോര്‍ണിയയിലെ കല്‍ദായ ബിഷപ്പ്‌ ബവായി സോറൊ. ഏഴ്‌ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക്‌ താത്‌ക്കാലിക വിലക്കേര്‍പ്പെടുത്തിയ നടപടി ലോകമെമ്പാടും വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയിലേക്ക്‌ പ്രവേശിക്കാന്‍ അനുവദിക്കുന്നത് അവകാശമല്ല മറിച്ച്‌ അതൊരു ആനുകൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലിറ്റിക്കോ എന്ന സ്ഥാപനം ഫെബ്രുവരി ആദ്യം നടത്തിയ സര്‍വ്വേയില്‍ പറയുന്നത്‌ ഇറാന്‍, ഇറാഖ്‌, സിറിയ, യെമന്‍, സോമാലിയ, സുഡാന്‍, ലിബിയ എന്നി രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ അമേരിക്കയില്‍ വരുന്നതിന്‌ ഏര്‍പ്പെടുത്തിയ താത്‌ക്കാലിക നിരോധനം അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പടുന്ന തീരുമാനമെന്നാണ്‌.

പ്രസിഡന്റ്‌ ട്രംപിന്റെ ഭരണനിര്‍വ്വഹണപരമായ ആദ്യ ഉത്തരവാണിത്‌. മുസ്ലിം എന്നോ ക്രൈസ്‌തവനെന്നോ പരിഗണന നല്‍കാത്ത സമീപനമാണിത്‌. ഇത്‌ മുസ്ലിമുകളെ ഒഴിവാക്കുന്ന നടപടിയല്ല. കാരണം, 90 ശതമാനം മുസ്ലിമുകള്‍ക്കും ഇത്‌ ബാധിക്കുന്നില്ല. ബിഷപ്പ്‌ ബാവെ സോറൊ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ഭരണകൂടത്തിന്‌ തീ കൊണ്ട്‌ കളിക്കാന്‍ കഴിയില്ല. നഷ്ടം അവിടേയുമുള്ള അമേരിക്കക്കാര്‍ക്കാണ്‌. സിറിയന്‍ പ്രസിഡന്റെ്‌ ബഷര്‍ അസദ്‌ പറഞ്ഞത്‌ ബിഷപ്പ്‌ ഓര്‍മ്മിപ്പിച്ചു. സിറിയയില്‍ നിന്നു പോലും ഭീകരര്‍ അഭയാര്‍ത്ഥികളെന്ന പേരില്‍ അമേരിക്കയിലേക്ക്‌ കുടിയേറുന്നുണ്ട്‌. ലോകത്തെ ഭീകരര്‍ മുഴുവനും മുസ്ലിം തീവ്രവാദികളാണെന്നത്‌ നിഷേധിക്കാനാകാത്ത സത്യമാണ്‌, അവര്‍ മധ്യപൂര്‍വ്വദേശ രാഷ്ട്രങ്ങളില്‍ നിനുള്ളവരാണ്. ബിഷപ്പ്‌ കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 144